പേജുകള്‍‌

2012, ഡിസം 11

മരണം - രണ്ടു ഓര്‍മ്മകള്‍


mrzM _  rH\ oa{0k]

o9\

oru nimiWM o9u eq7i .........

epa7[ mric/u ..........

1nujeì wb\xM ecviyi} muSNu9u ..... AxYema9©r9u, na7i} te9yEl| qa[ ...oru ecRiy sMwyM....... karzM `pvasiey sMബന്ധിc/\ mrzM 49\ pRyu9t\ 1nvsr8i}, 1smy8\ vru9 efliEPaZ viLi te9yaz\. na7ilu- bn\Xu6LuEfyuM, suh~8u6LuEfyuM, na7ukaruEfyuM vifvaNluk] efliEPazilUefyu- wb\xvIcikLayi ma`tM 1nuBvic/Riya[ viXi6e„7vraz\  `pvasik]. 1tuekaH\ te9 na7ilayE„aSuM efliEPazilUef mrzM 1RiQE„a] AxYM oru 1©r„uM ni{vikariktyumaz\ Eta9iyt\.
29el kvl6\ EpayE„a] kHtazEl|a......

mRupfiyi} oru EcaxYM 3]e6a-ic/u ekaH\ qa[ pRQu..

ra`tiyi} 3RNa[ kif9ta.....1•a6ayiru9u.... mrze8 p•iyu- vivrzM kSiQu‰

wriyaz\, raviel vruE©a] kvlyi} PLk\s\ ek7u9t\ kHtaz\, pe=  na7i} vruE©a] `pvasik] na7iel cu•upafukELaf\ `ptikri6u9 sVBav8ieå guzM ekaH\ `w¤ic/il|......1l/ `w¤ic/aluM epe79\ mn°ilavil|.. PLk\siel Epru kHa} ......

puല്ലുvSi6aruef sVÆM mufiev7ukarnayiru9 ALuef Epru EpaluM mrz8inu EwWmaz\ `w¤i6u9t\ 49t\ oru viEraXaBasmaz\. Epr\ oru tiric/Rivaz\, pe=  EmahEn7n\ sVÆM Epri} 1Riye„fanu- BagYM 3Hayiru9il|.  sMsari6ukyuM Ek]6ukyuM ecy/a8, EmahEn7en epa7[ 59  oamnE„rilaz\  puല്ലുvSi6a{ s\EnhpU{v/M viLic/iru9t\.

1et pul|uvSi6aruef ma`tM epa7[....... ori6luM AruM 1E“he8 kLiya6i  epa7[ 49\ viLi6u9t\ Ek7i7il|, s\EnhE8aefyuM, bhumanE8aefyuM ma`tEm puല്ലുvSi6a{  1Nien viLi6aRu-U.....

wri6uM  pul|uvSi6a{6\ oru smsY te9 1yiru9u EmahEn7[. Ek]vi wk\tiyuM, sMsar wk\tiyuM 2l|atiru9i7uM maRi maRi vru9 kal8ieå PaWn\ 1nusric/\ pul|uvSi6aruef tlk]6\ sOºrYM pkruva[, 1l…ri6uva[ oru `pEtYk kSiv\ te9 Ayiru9u മോഹനേട്ടന്. AvwY6areå muK8\ vru9 BavNLuM, oE9a rEHa clnNLuM ekaH\ AwyvinimyM nf8i 1tiEvgM mufikLi} rUpprizamM vru8uva[ pul|uvSi6aruef epa7n\ oru `pyasvumuHayiru9il|. ku7ikELaf\ EpaluM 4Lu„8i} sMvxi6uva[ 1E“h8in\ saXi6umayiru9u.......

1vXi6\ na7i} vruE©a] AxY kalNLi} kLiya6ukyuM, EvHa 49\ pRQ\ waFYM pifi6ukyuM ecy\tiru9 4eå ku7ik]6\ pi9If\ mufi muRi6uva[ epa7[ te9 Ayiru9u wrzM . 2vief, 1vruef 2W\fN] Ecaxic/\ PaWnuk] pRQ\, 1tinnusric/\ mufi muRi6U9 viviX Exw6aruef 1fu8\ Epayi7\ vruE©a] oru t~p\tiyuM ku7ik] kazi6aRil|..... pkrM pRyuM ... na7i} epa7[ muRi6u9tuEpael vril|...... 1t\ Ek]6uE©a] pSykalNLiEl6\ mn°\ payuM....

ecRu„kal8\ mufi muRi6uva[ EmahEn7en oSiva6i 1E“h8ieå 1nuj[ rajeå 1fuE86\ nINuE©a] oru Ena7muH\. 1t\ kHiel|9\ nfic/\ rajeå mu©i} tl vc/u ekafu6uE©a], pkuti mufi muRic/tinu EwWM vaynwalyuef cI7\ kLi bhL8iEl6\ raj[ oafi mRyuE©a], oru c0Elaef pkuti muRiQ mufiyuef naz8i} epa7eå mu[piEl6\ te9 vIHuM tl nI7iekafu6u9tuM, A muK8\ vifru9 kus~ti ciriyi} tl kunic/\ 2ru9tuM 29lE8t\ Epael mn°iEl6\ oafi vru9u. oru priBvvuM kUfaetyu- A Ena7M ... 1tin{ˆM 2viEf6\ te9 vErHi vriEl| .... 4Æina piE9yuM..... rajeå 1fu8\..... 4`tEya v7M 2tav{8ic/iri6u9u.....

ba{b{ EWa„ukLiel nitY sa9iXYmay raW\`fIy c{c/keL oru Ena7M ekaHUM, AMgYM ekaHuM jVli„ic/iru9 pul|uvSi6aruef sVÆM  epa7[ EpayEtaef 2ni AruH\ pul|uvSi6a{6\ mufi muRi6uva[ ............ ALuk] vruM ............ pe= h~xyM ekaH\ pul|uvSi6arumayi sMvxic/\ mufi muRi6uva[ epa7n\ ma`tEm saXi6U........................

pul|uvSi6areå Axraq\jlik].


rH\

evLu„a[ kal8\ suKsuWup\tiyi} muSukiyiru9 4e9 1Elasre„fu8ie6aH\ emaeebli} emEsjieå kiLi cilc/E„aES mn°u pRQu 4EÆa 1wuB va{8yaz\.. `pvasiyuef 1nuBv8ieå 1Riv\......

1niyeå emEsj\ emaeebli} etLiQu......  mn°i} Eta9iytu Epael 1wuB va{8yumayi........
¼vfE66re8 Epr0 Epayi¼.............

A oru va{8 `ptI=ic/tayirue9…iluM mn°ielviefEya oru nI•}..... kSiQ 1vXi6\ na7i} EpayE„a] kHtaz\, Aek 1vwyayi kif9 kif„i} prshaymil|aet o9uM ecy/anavetyu- A kif„u kHE„a] mn°i} vliy viWmM Eta9i. va{¤YkY8ieå c`kvaLN] sVÆM mn°i} kUfi kazu9tu ekaHakuM A praXIntk] kHE„a] kUfut} viWmM Eta9iyt\. stYM pRQa} 1E„a] mn°i} krutiyt\ 2Nien kif8i viWmi„i6ruEt 49az\. EprE0 49\ qa[ viLic/a} 4eå wb\xM 4E„aSaez…iluM tiric/Riyuem9 mn°iel 1h…ar8in\ ki7iy tiric/fi kUfi ekaHakaM 1Nien mn°i} krutiyt\.

Epr0” 49\ pRyuE©a] 10yuef Ecc/i 49aruM et•i¤ri6rut\, qN], cakYarMpuRe8 ku7ik]6\ 10yuef 10yuef Ø10U0yuefš Ecc/imaer muRyi} mu8¹ima{ Aez…ilUM qNLuef mu[ tlmuR viLi6u9tu Ek7\ Epr0” 49u viLi6anayiru9u 2W\fM, wIlvuM. 5•vuM 2Lytay 5eå 10 Ø10U0š tamsi6u9 tRvafay, tlmuRkLuef 2O•il|may  naluek7in\ cu•umu- s\TlNLi} tamsi6u9 10U0yuef sEhaxrNeL -mu8¹imaer 1vruef vIfukLiri6u9 xi6ukLuef viEwWzN] Ec{8\ kiS6yiel Epr0, pfiQaeR6ufiyiel Epr0, etE66re8 അ0, vfE66ryiel Epr0, epru©6ufiyiel Epr0, pie9 mil|iel 10av[ 49iNen muti{9v{ viLi6u9t\ Ek7\ wIlvuM vS6vuma6iyiru9u qN] ku7ikLuM. 1vruef Epruk]6\ oru `psk\tiyuM qNLuef 2fyi} 3Hayiru9il|. 19e8 A s\Enhbn\XNLuef wk\tiyuM vilyuM suKmu- oEra{0yayi 1vEwWi6u9u.......

tRvafin\ vf6u Bag8u- paf8in6eryu- o•e„7 pR©i}  tamsi6u9 vfE66ryiel Epr0Eyaf\ 5NienEya oriW\f6Ufut} 3Hayiru9u. s\kULiEl6uM tiric/\ vI7iEl6umu- ya`tk] mi6vaRuM 4Lu„ vSi 49 nilyi} en}6ti{ niRQuni}6u9 pafe8 ecLi niRQ vr©\ kyRi ekaNizi„UvuM, EkaLa©iyuM, mu6U•ipUvuM pie9 pRQa} tIra8 pU6LuM pU8\ ni}6u9, viviX tr8ilu- ma©SNLuM, c6„SvuM,kwuma©SvuM, Epr6yuM, ec8ipSvuM,pUc/pSvuM, qali„SvuM, pie9 EveR 5etae6Eya pSNLuM niRQ\ ni}6u9 Epr0yuef pR©ilUef te9 Ayiru9u. ecRu„8i} Epr0 o•6avuE©a] ra`ti 1vief kif6uva[ Epayi7uH\, 1e9ae6 pa} 2W\fmil|a8 4e9 ni{bic/\ pa} kufi„i6uvanuM, plE„aSuM sU`tN] `pEyagi6uE©a] 1t\ pa} kQiya6i ma•i Epr0yuef ni{bന്ധ8inu vSNi kSiE6Hi v9etae6 mXurmu- mR6anaka8 oa{0kLaz\. ku7ikELafu- A s\EnhM 1nuBvic/RiQti} ni9avaM oriW\fM kUfut} Eta9iyt\... 1Eta s\kULi} ni9\ tiric/\ vI7iEl6u- വിശപ്പിന്‍റെ ya`tkLi} qN], ku7ik]6\ c6„SvuM ma©SvuM sm~¤mayi t9\ s}6ric/taEza...... Epr0 4`teyae6 bu¤imu7uk]6ifyi} kSiQaluM, Epr0yuef 1fu8\ Epaya} AharM kSi6aet vrik 1sa¤Ymayiru9u. A s\EnhsVaxieå rs mukuLN] navi[ tu©8\ 2E„aSuM kLiയാfu9uH\. `pvas jIvit8iel 1vXiya`tkLi} A s\EnhvuM sVaxuM 4`tEya `pavwYM 1nuBvic/U.............

ku7i6al8\ Epr0yuef pR©ilUef nf6uE©aSu- me•aru kOtukmayiru9u A7i[ ku7ik], etaSu8iel pwu6]6uM, tu-iEyafu9 pwu6ifaN]6umifyi} kuzuNi kutiEc/afi കുറുമ്പ് കാട്ടി nf6u9 A7i[ ku7ikeL kazuva[ EvHi ma`tM 5`tEya `pavwYM 1vief Epayiri6u9u, A7i[ ku7ikELafu- 2W\fM mn°ila6i o9ien vL{8uva[ t9E„a] A ecRu mn°i} Eta9iy sEÆaWM muti{9i7uM mn°i} tNi ni}6u9u.

s\kULin\ mu©ilu- pa„eå kfyiel cil|i7 BrzikLi} niRQiri6u9 3„ili7 maNyuM, enl|i6yuM, km{ek7\, k„lHimi7ayi, nU}mi7ayi 49iv vaNuva[ s\kULiEl6u- ya`tkLi}  Epr0yuef pR©iel kwumaNEta7mayiru9u 18azi. Epr0Eyaf\ kwuma©SM kSi6ukyaz\ 49\ pRyukyuM kwuvnHi rhsYmayi ni6Rieå Epa6•ukLi} oLi„ic/\ pa„eå kfyi} ekafu8\ A`ghN] tI{6uE©a], Epr0ey p•ic/u 49\ mn°i} Eta9iyiru9t\ evRuEt Ayiru9u 49\ muti{9E„a] mn°ilayi. qN], ku7ik] ecy/u9 k-8rN] 1RiQi7uM 1Riya8tuEpael Bavic/ ku7ikeL s\Enhic/ A mn°\ mn°ila6uva[ pl{6uM saXic/i7il|. jIvit8i} oñ6ayE„aSuM, jIvit8iel pl viWm സന്ധിkLilUefyuM kf9u Epay Epr0yuef s\Enh8in\ pkrM tiriek ekafu6uva[ o9umuHayiru9il| 49,\ muti{9E„a] EvxnEyaef 29\ tiric/Riyu9u.
A s\Enh8in\ mu[pi} oru cakYarMpuR8ukareå Axraq\jlik].
  
mEnW\ pul|uvSi




2012, സെപ്റ്റം 19

ഹുറൂബ്

ഹുറൂബ്




എന്ത് തണുപ്പാണ് .. ഡിസംബറിലെ തണുപ്പില്‍ കിടന്നുറങ്ങാന്‍ സുഖമാണ് ... പക്ഷെ പറഞ്ഞിട്ട് കാര്യമില്ല രാവിലെ കട തുറന്നിട്ടില്ലെങ്കില്‍ മുതലാളിയുടെ കയ്യില്‍ നിന്നും നല്ല ചീത്ത കേള്‍ക്കും.... രാവിലെ ഉറക്കച്ചടവോടെ കടയിലേക്ക് നടക്കുമ്പോള്‍ മനസ്സില്‍ ഇന്നലെ രാത്രിയിലെ ആഘോഷങ്ങളെ ശപിക്കുക ആയിരുന്നു. സൗദിയില്‍ ശനിയാഴ്ച പൊതുവേ പ്രവാസികള്‍ക്ക് മടിയുള്ള ദിവസമാണ്, ഒരു ദിവസത്തെ അവധി ലഭിച്ചത് ആഘോഷിച്ചു പിന്നെയും മരപ്പാവകളെ പോലെ യാന്ത്രിക ജീവിതത്തിലേക്കുള്ള മടക്കം.



അല്ല ... ഒരു അവധിയെങ്കിലും ലഭിച്ചതില്‍ സന്തോഷം ... അതുമില്ലാത്ത എത്രയോ സുഹൃത്തുക്കള്‍...... വൈകിയതിന്‍റെ വേവലാതിയോടെ കട തുറക്കാന്‍ വേഗത്തില്‍ നടക്കുമ്പോള്‍ മനസ്സില്‍ നിരവധി കാര്യങ്ങള്‍ .... സത്യം പറഞ്ഞാല്‍ നാട്ടിലെ കാര്യങ്ങള്‍ ആലോചിക്കാന്‍ സമയം കിട്ടുന്നില്ല... മനപൂര്‍വം ആലോചിക്കാത്തത് തന്നെ, ഒരെത്തും പിടിയും കിട്ടാത്ത കാര്യങ്ങള്‍... പ്രവാസിയുടെ സ്ഥിരം പരിവേദനങ്ങള്‍....



പ്രവാസത്തിന്‍റെ പൊടി പിടിച്ച വര്‍ഷങ്ങള്‍ തെളിയിക്കുന്ന പാടുകളുള്ള കടയുടെ ഷട്ടര്‍ വലിച്ചു തുറക്കുമ്പോള്‍ മനസ്സിന്‍റെ പൊടി പിടിച്ച ഷട്ടര്‍ അടക്കുവാനുള്ള ശ്രമത്തിലായിരുന്നു.. കടയുടെതാണോ മനസ്സിന്‍റെ ആണോ ഈ ഞരക്കം ....ഷട്ടര്‍ ഉയരുമ്പോള്‍ സംശയം .. എവിടു നിന്നാണ് ഈ ശബ്ദം ... മനസ്സില്‍ നിന്നാവാം ........



കട തുറന്നു പുറത്തേക്കു നോക്കി കഴിഞ്ഞപ്പോള്‍ ഒന്ന് ഞെട്ടി .. കടയുടെ ഒരു വശത്ത് ആരോ ഇരിക്കുന്ന പോലെ ഉറക്കച്ചടവില്‍ തോന്നിയതാവാം... കണ്ണ് തിരുമ്മി ഒന്ന് കൂടി നോക്കി ..അല്ല ആരോ ഇരിക്കുന്നു... കട തുറന്ന ബഹളം കേട്ടപ്പോള്‍ ക്ഷീണിനിതനായ ആ മനുഷ്യന്‍ പതുക്കെ തിരിഞ്ഞു നോക്കി എഴുന്നേറ്റു... കയ്യില്‍ ഒരു കവറില്‍ എന്തൊക്കെയോ പേപ്പറുകളും, മുഷിഞ്ഞ വേഷവും, ഷേവ് ചെയ്യാത്ത മുഖവുമായി ആകെ പരീക്ഷിണിനിതനായി.... മുഖം കാണുമ്പോള്‍ ആകെ ഒരു പന്തികേട് ..



മാര്‍ക്കെറ്റില്‍ കടയില്‍ ഇരിക്കുന്നത് കാരണം സഹായം ചോദിച്ചു വരുന്ന ഒത്തിരി ആളുകളെ കാണാം. വെറുതെ പറ്റിക്കുവാന്‍ മുതല്‍ നിവൃത്തി കേടു കാരണം നടക്കുന്നവര്‍ വരെ... രാവിലെ തന്നെ ആളെ ശല്യപെടുത്തുവാന്‍ വന്നതാവാം, ആ വശത്തേക്ക് നോക്കാതെ തന്നെ ഇത്തിരി ദേഷ്യത്തോടെ പറഞ്ഞു ...



കട തുറന്നതേ ഉള്ളൂ.. കച്ചവടം നടന്നിട്ടില്ല ... സഹായത്തിനാണെങ്കില്‍ പിന്നീട് വന്നാല്‍ മതി... മുതലാളിയും വരണം ....



ഒഴിവാക്കാന്‍ പറഞ്ഞതാണെങ്കിലും ആ പരീക്ഷണ മുഖം മനസ്സില്‍ എവിടെയോ കൊളുത്തി വലിക്കുന്നു എന്ന് തിരിച്ചറിഞ്ഞു.



മറുപടി പറയാതെ അടുത്തേക്ക് വരുന്ന ആ മനുഷ്യനോട് മുഖത്തേക്ക്‌ നോക്കാതെ വീണ്ടും പരുഷമായി പറഞ്ഞു



തന്നോടല്ലേ പറഞ്ഞത് .... വെറുതേ രാവിലെ തന്നെ മിനക്കെടുത്താതെ ........



എന്തുകൊണ്ടോ ആ ദയനീയ മുഖത്തേക്ക് നോക്കാന്‍ ധ്യര്യമില്ലാതെ ദൂരേക്ക്‌ നോക്കിയാണ് പറഞ്ഞത്.



ഒരു കാര്യം സംസാരിക്കാനാണ് ....



ദയനീയമായ ഭാവത്തോടെ എന്നാല്‍ ഗാംഭീര്യമുള്ള ആ ശബ്ദം എവിടെയോ ഒരു തിരിച്ചറിവുണ്ടാക്കി. ശബ്ദത്തിന്‍റെ ഉടമയെ തിരിച്ചറിയാന്‍ മനസ്സിന്‍റെ അഴത്തിലേക്ക് ഓര്‍മകളിലേക്ക് അലഞ്ഞു കൊണ്ട് ആ മുഖത്തേക്ക് നോക്കി.



പ്രവാസത്തിന്‍റെ വര്‍ഷങ്ങള്‍ നീണ്ട ചൂടും തണുപ്പും ആ മുഖത്ത് വaര്‍ധ്യകത്തിന്‍റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷവും നരച്ച താടിയിലും മുടിയിലും ആ മുഖത്തിലെ ഉറച്ച നിശ്ചയമുള്ള തിളങ്ങുന്ന കണ്ണുകള്‍ക്ക്‌ മാറ്റമില്ല, നിരാശാ ബോധത്തില്‍ നിന്നുള്ള ഒരു നിര്‍വികാരികത മാത്രമാണ് ആ കണ്ണുകളില്‍ ഞാന്‍ കണ്ട വ്യത്യാസം. കണ്ണുകളില്‍ രൂപവും മനസ്സില്‍ ആലോചനയുമായി നില്‍ക്കുമ്പോള്‍...



മറന്നു പോയോ ..... ഞാന്‍ ....



മനസ്സിന്‍റെ വാതിലുകള്‍ പെട്ടെന്ന് തുറന്നു, ഓര്‍മ്മകള്‍ പഴയ കാലത്തേക്ക് പാഞ്ഞു.... സമാജത്തിന്‍റെ അംഗത്വ പ്രവര്‍ത്തനങ്ങളുമായി ആളുകളെ സമീപിച്ചിരുന്ന കാലം, മധ്യ വയസ്സിന്‍റെ പക്വതയോടെ ഞങ്ങളെ ചെറുപ്പക്കാരെ നയിച്ചിരുന്ന എന്നാല്‍ അകാരണത്താല്‍ പെട്ടെന്ന് അകന്നു മാറി അപ്രത്യക്ഷമായ ചേട്ടന്‍റെ അടുത്ത ബന്ധു.... ചേട്ടനെക്കുറിച്ച് ചോദിക്കുമ്പോള്‍ മന്ദഹസിച്ചു കൊണ്ട് പകുതി കളിയാക്കി നേതാവ് ആളുകളെ പറ്റിച്ചു നാട്ടിലെത്തി എന്ന് മാത്രം മറുപടി നല്‍കി ഞങ്ങളെ കളിയാക്കിയ, എത്ര നിര്‍ബന്ധിച്ചിട്ടും അംഗത്വം പുതുക്കുന്നില്ല അതിന്‍റെ ആവശ്യമില്ല എന്ന് പറഞ്ഞു കലഹിച്ച ഈ മുഖം എങ്ങിനെ മറക്കാന്‍ ....



കുറെ വര്‍ഷമായല്ലോ കണ്ടിട്ട് ... ഞാന്‍ കരുതി നാട്ടില്‍ പോയിക്കാണuമെന്നു ... വാ ഇരിക്ക് ....... കടക്കകത്തേക്ക് ക്ഷണിച്ചു കൊണ്ട് പറഞ്ഞു.



പോയില്ല .... ആ ... പോകുവാന്‍ സാധിച്ചില്ല ... ഒരു ദീര്‍ഘ നിശ്വാസത്തോടെ മറുപടി വന്നു ..



ചായ പറയട്ടെ ......



ആ പറഞ്ഞോ .. എനിക്ക് കുറച്ചു സംസാരിക്കാനുണ്ട് ... കേള്‍ക്കുവാന്‍ സമയമു ണ്ടാവുമല്ലോ.... രാവിലെ തിരക്ക് കുറവായിരിക്കും എന്നറിയാം ... അതാണ് രാവിലെ തന്നെ വന്നു ബുദ്ധിമുട്ടിച്ചത്... അത്യാവശ്യമാണ്, വേറെ വഴിയില്ല ... വയ്യ എന്ന് പറയരുത്.. എനിക്ക് വേറെ ആരെയും സമീപിക്കുവാന്‍ വയ്യ... നിന്‍റെ അടുത്ത്‌ വന്നാല്‍ കാര്യം നടക്കും എന്ന വിശ്വാസമുണ്ട്.... ഒറ്റ ശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തി ചുറ്റും നോക്കി.



ആ മനസ്സില്‍ ഒരു കടല്‍ ഇരമ്പുന്നത് എനിക്ക് മനസ്സിലായി... ആകെ ഉലച്ച് പെയ്തൊഴിയാന്‍ കാത്തു നില്‍ക്കുന്ന കാര്‍മേഘം ആ കണ്ണുകളില്‍ ഞാന്‍ ക ണ്ടു.



എന്തായാലും ഇരിക്ക് ഞാന്‍ ചായ മേടിക്കാം .... ദാ വരുന്നു ...



അടുത്തുള്ള കടയിലേക്ക് നടക്കുമ്പോള്‍ മനസ്സിന്‍റെ താളുകള്‍ മറിക്കുക ആയിരുന്നു... അന്നത്തെ കലഹത്തിന് ശേഷം ജോലി ചെയ്യുന്ന സ്ഥാപന മുതലാളിയില്‍ നിന്നും ശമ്പളം ലഭിക്കാതെയും ശാരീരിക പീഡനങ്ങള്‍ സഹിക്കാന്‍ വയ്യാതെ ജോലിയില്‍ നിന്നും ചാടി അടുത്ത് വന്നപ്പോള്‍ പറഞ്ഞതോര്‍മ്മയുണ്ട്.



ഹുറൂബാക്കി ആ ദുഷ്ടന്‍..... എന്തായാലും വേണ്ടില്ല.....എങ്ങിനെയും പിടിച്ചു നില്‍ക്കണം ... ഏക മകള്‍ എന്‍ജീനീയറിങ്ങിനു പഠിക്കുകയാണ് ... അതിനു ശേഷം വിവാഹം .... അത് വരെ ....അത് കഴിഞ്ഞാല്‍ കുഴപ്പമില്ല ... പിന്നെ എങ്ങിനെയും നാട്ടില്‍ പോയി ജീവിക്കാം......



മോളുടെ ഓരോ വിശേഷങ്ങളും ഇടക്കിടക്ക് വന്നു പറയുമായിരുന്നു.... പ്രതീക്ഷകളും നിശ്ചയ ദാര്‍DYവും കൊണ്ട് തിളങ്ങുന്ന ആ കണ്ണുകള്‍ തന്നെ അത്ഭുതപ്പെടുത്തിയിരുന്നു.... ആഹാരം ഉള്‍പ്പടെയുള്ള സ്വന്തം ചിലവുകള്‍ വെട്ടിക്കുറച്ചു കൊണ്ട് ലക്ഷ്യത്തിനു വേണ്ടിയുള്ള പോരാട്ടം സുഹൃത് സദസ്സുകളില്‍ ചര്‍ച്ച ആയിരുന്നു. സ്വയം മെഴുകുതിരിയെപ്പോലെ ഉരുകിക്കൊണ്ട് മറ്റുള്ളവര്‍ക്ക് വെളിച്ചമാവുന്നു എന്ന് പ്രവാസികളെ പറ്റി പറയുന്നതിന് ഉദാഹരണമായി ചര്‍ച്ചകളില്‍ ഇപ്പോഴും സജീവമായിരുന്ന പേര് .... അതിപ്പോള്‍ തന്നെ കുഴക്കുന്നു.



സര്‍ക്കാരിന്‍റെ പൊതു മാപ്പിലൂടെ നാട്ടിലേക്ക് മടങ്ങാന്‍ ഒരിക്കല്‍ ആവശ്യ പെട്ടതിനു ശേഷം ബന്ധം വിഛെദിച്ചു ഒരു അവധൂതനെപ്പോലെ, വായുവില്‍ അലിഞ്ഞു ചേര്‍ന്ന് എവിടേക്കോ അപ്രത്യക്ഷനായി...



പുതു മഴയില്‍ മുളച്ച കൂണ്‍ പോലെ പൊങ്ങി വന്നിരിക്കുന്നു.... അല്ലേ .... ഒരു തമാശ പറഞ്ഞു കൊണ്ട് ചായ നീട്ടി.. ഏതോ ചിന്തകളില്‍ ഉഴറിയിരുന്ന ആള്‍ ഒരു വിളറിയ വേദനിക്കുന്ന മന്ദഹാസത്തോടെ കൈനീട്ടി .



ഇടയില്‍ ഉരുണ്ടുകൂടിയ മൌനത്തെ ഒഴിവാക്കാന്‍ ഇരുള്‍ മൂടി വരുന്ന ആകാശത്തെ നോക്കി ഞാന്‍ പറഞ്ഞു

.. ദാ .. സൗദികളുടെ സ്വഭാവം പോലെ തന്നെ കാലാവസ്ഥയും മാറി ... മഴക്കുള്ള തുടക്കമാണെന്ന് തോന്നുന്നു ..... മോളുടെ വിശേഷം എന്താ ....

ചെറിയ ചാറ്റല്‍ മഴയിലേക്ക് നോക്കി ഒരു ദീര്‍ഘ നിശ്വാസത്തോടെ ഒഴിഞ്ഞ ചായ കപ്പ്‌ താഴെ വച്ച് എന്നെ നോക്കി ...

പതുക്കെ പറഞ്ഞു തുടങ്ങി ...

എനിക്ക് നാട്ടില്‍ പോകണം .... അത്യാവശ്യമാണ് .... സംഘടനയുടെ ആളല്ലേ.... നീ വിചാരിച്ചാല്‍ എംബസിയില്‍ നിന്നും ഒരു എക്സിറ്റ്‌ സര്‍ട്ടിഫിക്കറ്റ് പെട്ടെന്ന് കിട്ടും ... പെട്ടെന്ന് വേണം ... ഒഴിവാക്കരുത്‌ ... വേറെ നിവൃത്തിയില്ല.... ടിക്കറ്റ്‌ എടുത്തോളാം ... അതിനുള്ള കാശ് കൂടെ താമസിക്കുന്നവര്‍ തരാം എന്ന് പറഞ്ഞിട്ടുണ്ട....

എന്താ ഇത്ര അത്യാവശ്യം .... എംബസിയുടെ കാര്യം അറിയാമല്ലോ ... അത്ര എളുപ്പമല്ല .... എന്തായാലും നമുക്ക് ശ്രമിക്കാം .... കുറച്ചു സമയം എടുക്കും .. സംഘടനകളുടെ അവശ്യം മനസ്സിലായോ ....

പഴയ കാര്യങ്ങള്‍ മനസ്സില്‍ വെച്ച് ഞാന്‍ പറഞ്ഞു..

......പഴയതൊന്നും നീ മറന്നിട്ടില്ല അല്ലെ ....

വാക്കുകള്‍ മുറിഞ്ഞു പോകുന്നോ എന്നെനിക്ക് തോന്നി. ശ്ശേ... വേണ്ടായിരുന്നു .. ആളുകളെ കുത്തി നോവിക്കുന്ന സ്വഭാവം ഇതുവരെ മാറ്റാന്‍ പറ്റിയില്ല.. ആ മുഖത്തു പുറത്തുള്ളതില്‍ കൂടുതല്‍ മഴക്കാര്‍ പെയ്തൊഴിയാന്‍ കാത്തു നില്‍ക്കുന്നു.

...മോളുടെ കാര്യം പറഞ്ഞില്ല, കല്യാണമൊക്കെ കഴിഞ്ഞില്ലേ? ജോലി കിട്ടിയോ? ... വിഷയം മാറ്റാന്‍ ഞാന്‍ ചോദിച്ചു .

പുറത്തു മഴയുടെ ശക്തി കൂടി തുടങ്ങി ..



...അവള്‍ക്കു വേണ്ടിയാണ് നാട്ടില്‍ പോകുന്നത്... അവളുടെ കല്യാണത്തിന് പോകാന്‍ പറ്റിയില്ല.... നിനക്കറിയാമല്ലോ .... കല്യാണത്തിനുള്ള ചെലവ് കാരണം അതിനു പങ്കെടുക്കാന്‍ ......... എല്ലാം കൂടി നടന്നില്ല ... ഇവിടെയിരുന്നു എല്ലാം മനസ്സില്‍ .......



ഒരു ദീര്‍ഘ നിശ്വാസത്തോടെ അയാള്‍ തുടര്‍ന്നു



എത്രയോ വര്‍ഷങ്ങള്‍.... മോള്‍ വളരുന്നത് പോലും അറിഞ്ഞത് .... വല്ലപ്പോഴും കിട്ടുന്ന എഴുത്തുകളില്‍..ഫോട്ടോകളില്‍...വല്ലപ്പോഴുമുള്ള ടെലിഫോണ്‍ ശബ്ദങ്ങളില്‍...എന്തൊക്കെ മോഹങ്ങള്‍...കരയാത്ത ദിവസങ്ങളില്ലായിരുന്നു...എല്ലാം മനസ്സിലൊതുക്കി നേരിട്ടു....... എന്തൊക്കെ പ്രതീക്ഷകളായിരുന്നു ... എന്‍ജീനീയറിങ്ങിനു ശേഷം മകള്‍ക്കൊരു ജോലി .... വിവാഹം ...... എന്‍റെ കഷ്ടപാടുകളുടെ അവസാനം .... പ്രവാസി ജീവിതത്തില്‍ അനുഭവിച്ചതിന്‍റെ ഗുണഫലങ്ങള്‍ എന്‍റെ മോള്‍ക്ക്‌ ....... പ്രവാസത്തിന്‍റെ ചൂടും ചൂരുമുള്ള സ്വപ്‌നങ്ങള്‍ .......



വികാര തള്ളിച്ചയില്‍ ഒരു നിമിഷം ആ ശബ്ദം ഇടറിയോ........... ഒരു ചെറിയ നിശബ്ദത ............



വയ്യടാ .... ഇനി പിടിച്ചു നില്‍ക്കാന്‍ വയ്യ ...... നിനക്കറിയോ ഞാന്‍ ഇപ്പോള്‍ പോകാന്‍ തീരുമാനിച്ചത് എന്തിനാണെന്ന് ..... എനിക്കെന്‍റെ മോളെ കാണണം ... ഇനിയും വൈകിയാല്‍ ഒരു പക്ഷെ .... അച്ഛന് കാണണമെങ്കില്‍ പെട്ടെന്ന് വരുവാന്‍ മോള്‍ പറഞ്ഞു ..അടുത്ത മാസം അവളുടെ വിവാഹ മോചനമാണ് .... കല്യാണത്തിന് പോകാന്‍ സാധിച്ചില്ല ... വിവാഹ മോചനത്തിന് എന്തായാലും പോകണം... ഇതിനെങ്കിലും ചെന്നില്ലെങ്കില്‍ പിന്നെ എനിക്കെന്‍റെ മോളെ നഷ്ടപ്പെടും....

ഒരു ഞെട്ടല്‍ എന്‍റെ മനസ്സിലൂടെ പാഞ്ഞു പോയി ... ഒരു പിതാവിന്‍റെ വേവുന്ന ഹ്രദയം.... പുറത്തു മഴ തകര്‍ത്തു പെയ്യുന്നു .... പ്രകൃതി ആ ചൂടു ശമിപ്പിക്കുവാന്‍ കൂടെ കരയുകയാണോ ... ചാറ്റല്‍ മഴയില്‍ തുടങ്ങി ഉറഞ്ഞു തുള്ളുന്ന പെരുമഴ പെയ്തിട്ടും ആ കണ്ണുകളില്‍ കണ്ണ് നീര്‍ ഒരു തുള്ളി പോലും കണ്ടില്ല... ഒരു പക്ഷെ കണ്ണ് നീര്‍ വറ്റിയാതാവാം... നനവ്‌ വന്ന എന്‍റെ മുഖം കാണാതിരിക്കുവാന്‍ ഞാന്‍ പതുക്കെ തിരിഞ്ഞു .....



പുകയുന്ന അഗ്നിപര്‍വം മനസ്സില്‍ കൊണ്ട് നടക്കുന്ന ആ മനുഷ്യനോട് എന്ത് പറയണം എങ്ങിനെ സമാധാനിപ്പിക്കും എന്നാലോചിച്ചു നിന്ന എന്നോടു ഇടറിയ ശബ്ദത്തില്‍ നീ എന്നെ വിളിക്ക് എന്ന് പറഞ്ഞു പതുക്കെ വേച്ചു പോകുന്ന കാലുകളോടെ മഴയത്തേക്ക് ഇറങ്ങി ….



ഹുറൂബ് ……സ്പോണ്‍സ‍റുടെ അടുത്തു നിന്ന് ഒളിച്ചോടിയ തൊഴിലാളി ...‍





2009, മാർ 30

മതമില്ലാത്ത ജീവന്‍ !!! ഒരു അനുഭവം ?

പതിവ് പോലെ ജോലി കഴിഞ്ഞ്‌ വന്നു സെറ്റിയില്‍ ചാരി കിടന്നു ശ്രീമതി തന്ന കടുപ്പമുള്ള ചായയും കുടിച്ചു ചാനലുകളിലെ ന്യൂസ് അവതാരകരുടെ വാചക കസര്‍ത്തുകകളും, ചൂട് പിടിച്ച രാഷ്ട്രീയ ചര്‍ച്ചകളും മാറി മാറി കണ്ടു കൊണ്ടിരിക്കുന്ന സമയം ......

6 വയസുള്ള മൂത്ത മകന്‍ പതുക്കെ അടുത്തു വന്നിരുന്നപ്പോള്‍ അതീ കുഴപ്പിക്കുന്ന ചോദ്യത്തിനായിരുന്നു എന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല ......

"അച്ഛാ...."

പതിവില്ലാത്ത സ്നേഹബഹുമാനത്തോടെ ഉള്ള വിളി കേട്ടപ്പോള്‍ തന്നെ തീരുമാനിച്ചു എന്തോ പ്രശനമുണ്ട് ....

അലസനായി ടെലിവിഷനില്‍ നിന്ന് കണ്ണെടുക്കാതെ ഒന്ന് മൂളി ...

"അച്ഛാ...."

വീണ്ടും മകന്റെ വിളി

പകുതി മനസ്സോടെ പറഞ്ഞു "എന്തെ ഇന്ന് കളിയ്ക്കാന്‍ പോയില്ല ? ആ .. പറയു ..."

മകന്‍ പിന്നെയും മടിച്ചു മടിച്ചു ..

"അതെ എനിക്കൊരു സംശയം ചോദിക്കാനുണ്ട് "

ചൂട് പിടിച്ച ചാനല്‍ ചര്‍ച്ചകള്‍ക്കിടയില്‍ ശല്യപെടുത്തിയതിന്റെ ദേഷ്യത്തോടെ പറഞ്ഞു

"വേഗം ചോദിച്ചിട്ട് ശല്യപെടുത്താതെ അകത്തു പോ , ഞാനീ ന്യൂസ് ഒന്ന് കാണട്ടെ "

പിന്നെയും മകന്‍ മടിച്ചു "അച്ഛാ...."

ദേഷ്യത്തോടെ ഞാന്‍ " വേഗം പറയെടാ"

"ഞാനും മുകളിലുള്ള ആ ....... കുട്ടിയും (പേരുകള്‍ സൂചിപ്പിക്കുന്നില്ല) തമ്മിലെന്താ വ്യത്യാസം ?"

മുകളില്‍ താമസിക്കുന്ന ഹൈദ്രാബാദി കുടുംബത്തിലെ കുട്ടിയെ കുറിച്ചാണ് ചോദ്യം

"എന്ത് വ്യത്യാസം ? അവനും മനുഷ്യനാണ് , നീയും മനുഷ്യനാണ് , നിങ്ങള്‍ രണ്ടു പേരും ഇന്ത്യാക്കാരുമാണ് "

" അല്ല അച്ഛാ, അവന്‍ പറഞ്ഞു നിങ്ങള്‍ ഹിന്ദുക്കളാണ് , ഞങ്ങള്‍ മുസ്ലിമും . അത് കൊണ്ട് നിന്റെ വീട്ടില്‍ ഞാന്‍ വരുന്നില്ല എന്ന് .."

ചെവി അടച്ചു ഒരടി കിട്ടിയത് പോലെ തോന്നി എനിക്ക് ...... ചാനല്‍ ചര്‍ച്ചകള്‍ കണ്ണില്‍ നിന്ന് അപ്രതക്ഷ്യമായി ..... വല്ലാത്ത ഒരു നിശ്ശബ്ദത മുറിക്കുള്ളില്‍ പടര്‍ന്നു ..... അകത്തു നിന്നിരുന്ന ശ്രീമതി മുറിയിലേക്കെത്തി .....

ഞാന്‍ പതുക്കെ മകന്റെ നേരെ തിരിഞ്ഞു ... എന്തോ അവിശ്വസനീയമായത് കണ്ടത് പോലെ അവനെ ഞാന്‍ നോക്കി ... എന്റെ മുഖത്തെ ഭാവമാറ്റം കണ്ടിട്ടാവും പേടിച്ചരണ്ട കണ്ണുകളുമായി അവന്‍ എന്നെ നോക്കുന്നു. അരുതാത്തെതെന്തോ പറഞ്ഞു എന്ന തോന്നല്‍ അവന്റെ മുഖത്തുണ്ട്‌

"അച്ഛാ...." ദയനീയമായി മകന്‍ വിളിക്കുന്നു ...

എന്നില്‍ നിന്നും ഉത്തരമില്ലാതിരുന്നതിലാവും വീണ്ടും ഉപ ചോദ്യങ്ങള്‍ വന്നത് ..

" അവനെന്താ മുസ്ലിമായതു ? അതുപോലെ എന്റെ ......... കൂട്ടുകാരന്‍ പറഞ്ഞു ഞാന്‍ ക്രിസ്ത്യാനി ആണെന്ന് . അതെന്താ അങ്ങിനെ ? എന്താ വ്യത്യാസം ?"

ഇത്രയും ചോദ്യം വന്നപ്പോള്‍ കേള്‍വിക്കാരി ആയിരുന്ന ശ്രീമതി ഇടപെട്ടു

" അത് ഓരോരുത്തരും ജനിച്ചത്‌ അതതു മത വിശ്വാസികള്‍ ആയ അച്ഛനും അമ്മയ്ക്കും ആണ് . അത് കൊണ്ട് അവര്‍ ആ മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ ആയതു. ഈദും, ക്രിസ്തുമസും അവര്‍ ആഘോഷിക്കുന്നത് മോന്‍ കണ്ടിട്ടില്ലേ ? നമ്മള്‍ ഓണവും വിഷുവുമെല്ലാം ...."

മകന്റെ ചോദ്യം പിന്നെയും " ഈദും, ക്രിസ്തുമസും നമ്മളും ഓണം എല്ലാവരും ആഘോഷിക്കുന്നല്ലോ , അത് കൊണ്ട് മാത്രം എങ്ങിനെയാണ്‌ വ്യത്യാസം ? അച്ഛനും അമ്മയും വേറെ മതത്തിലായാല്‍ കുട്ടിയെന്താവും ?"

ശ്രീമതിയുടെ ഉത്തരം മുട്ടി

ഞാന്‍ പതുക്കെ വിഷയത്തില്‍ ഇടപെട്ടു

"മോനെ , എല്ലാ മതങ്ങളും മനുഷ്യന്റെ നന്മക്കു വേണ്ടി ആണ് "

ഉടനടി മകന്റെ ചോദ്യം വന്നു " അപ്പൊ പിന്നെ എന്തിനാ ഇത്രയും മതങ്ങള്‍ ? ഒന്ന് പോരെ ?"

6 വയസ്സുകാരന്റെ മുമ്പില്‍ ദാര്‍ശനികനാവാന്‍ ശ്രമിക്കാതെ ഞാന്‍ തുടര്‍ന്നു " ഓരോരുത്തരും ജനിക്കുന്ന അച്ഛന്‍ അമ്മയുടെയും , കുടുംബ ബന്ധുക്കളുടെയും വിശ്വാസങ്ങള്‍ പിന്തുടര്‍ന്നു അവരുടേതായ വിശ്വാസങ്ങളില്‍ ജീവിക്കുന്നു. ഏത് മതം ആയാലും ദയയും സ്നേഹവും കാരുണ്യവും കൈ വിടാതെ ജീവിക്കുക എന്നതാണ് പ്രധാനം. അങ്ങനെ ജീവിക്കാന്‍ ശ്രമിക്കുക, മനുഷ്യനെക്കാള്‍ വലുതാണ് മതം എന്ന് ചിന്തിക്കുന്നവരുടെ വാക്കുകള്‍ക്‌ ചെവി കൊടുക്കാതിരിക്കുക."

ഞാന്‍ പറയുന്നത് ശ്രദ്ധിക്കാതെ വീണ്ടും ചോദ്യം ഉയരുകയാണ് " നമ്മളെന്താ അവരുടെ വിശ്വാസത്തില്‍ കഴിയാത്തത് ? അവര്‍ നമ്മുടെയും ? ഞാനും മനുഷ്യനാണ് , അവനും മനുഷ്യനാണ് , അവന്റെയും എന്റെയും ചോര ചുവപ്പ് തന്നെ , പിന്നെ എന്തിനാണീ വ്യത്യാസങ്ങള്‍ ?" നിലക്കാത്ത ചോദ്യ പ്രവാഹങ്ങള്‍ തുടരുകയ്യാണ് ...

പിള്ള മനസ്സില്‍ കള്ളമില്ല , കുഞ്ഞു മനസ്സിലേക്ക് ഈ ചിന്തകള്‍ (നല്ലതോ? ചീത്തയോ?) കടത്തി വിട്ടവരെക്കുറിച്ചു ഞാന്‍ ആലോചിച്ചു .

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്നതിന്റെ ഉദാഹരണമായി മുകളിലുള്ള കുട്ടിയുടെ കുടുംബത്തെ കണക്കാക്കി കൂടെ ....

മകന്‍ തുടരുകയാണ് " ഞാന്‍ വലുതാവട്ടെ ..............."

അതെ, എനിക്കുത്തരമില്ല , കൂട്ടുകാരെ നിങ്ങളൊന്നു സഹായിക്കുമോ മകന് പറഞ്ഞു കൊടുക്കുവാന്‍ പറ്റിയ ഒരു ഉത്തരത്തിനായി ...........

വര്‍ണശബളിമമായ , സ്നേഹസുരഭിലമായ , ജാതി മത ചിന്തകള്‍ക്ക് അന്യമായ , വര്‍ഗീയതയുടെ വിഷമില്ലാത്ത , മനുഷ്യന്‍ മനുഷ്യനെ സ്നേഹിക്കുകയും , ആപല്‍ ഘട്ടങ്ങളില്‍്
സഹായിക്കുകയും ദുഖങ്ങളില്‍ പങ്കു ചേരുകയും ചെയ്യുന്ന ഒരു നല്ല ലോകം സ്വപ്നം കാണാനെങ്കിലും നമ്മുടെ കുട്ടികള്‍ക്ക് നല്‍കുവാന്‍ നമുക്ക് ആകുമോ ????????

മനേഷ് പുല്ലുവഴി

2008, ഡിസം 21

ഒരു പുല്ലുവഴിക്കാരന്റെ ഓര്‍മ്മകള്‍

ഒരു പുല്ലുവഴിക്കാരന്റെ ഓര്‍മ്മകള്‍

ഒരു ചോദ്യം ????

അതെ അതില്‍ നിന്നു മാത്രമാണ് ഇതിന്റെ തുടക്കം ........

"അല്ലാ നിങ്ങള്‍എങ്ങനാ പാര്‍ട്ടിക്കാരന്‍ ആയത് "? ഒരു സഹപ്രവര്‍ത്തകന്റെ നിഷ്കളങ്കമായ ചോദ്യമാണ് എന്റെ അന്വോഷണങ്ങള്‍ക്ക് തുടക്കം . നീണ്ട പതിനാറു വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടയില്‍ ആദ്യമായിട്ടാണു ഇങ്ങനെ ഒരു ചോദ്യം എന്റെ നേരെ ഉയര്‍ന്ന്‍ വന്നത് . എന്തുകൊണ്ട് എന്റെ നേരെ ഇങ്ങിനെ ഒരു ചോദ്യം ഉയര്‍ന്നു എന്നതിനും എനിക്ക് ഉത്തരമില്ല .

പ്രസ്ഥാനത്തോടുള്ള സ്നേഹവും അടുപ്പവും മനസ്സില്‍ മാത്രം കൊണ്ടു നടക്കുന്ന സഹയാത്രികനായ എനിക്ക് പ്രവാസ ജീവിതത്തിന്റെ തിരക്കുകളില്‍ പ്രാരാബ്ധങ്ങള്‍ക്കിടയില്‍ സ്വയം സൃഷ്ടിച്ച മതില്‍ കെട്ടിനുള്ളില്‍ അടച്ചിട്ടിരുന്ന മനസ്സിനെ അസ്വസ്ഥപെടുത്തുന്നതായിരുന്നു ആ ചോദ്യം .

വെറുമൊരു പുല്ലുവഴിക്കാരനായി മാത്രം കഴിഞ്ഞിരുന്ന എന്റെ മനസ്സിനെ മഥിച്ച ആ ചോദ്യം എന്നെ എത്തിച്ചത് ഒരു വായനശാലയുടെ ചുറ്റ്‌ വട്ടങ്ങളിലേക്കും പിറന്ന മണ്ണിന്റെ സുഗന്ധത്തിലേക്കും ആണ് .

ബാല്യത്തിന്റെ യൌവ്വനത്തിന്റെ തീഷ്ണമായ ഓര്‍മ്മകളിലേക്ക് , കുടുംബത്തിലെ തലമുതിര്‍ന്നവര്‍ ,നാട്ടുകാര്‍ ,കൂട്ടുകാര്‍ അവര്‍ പറഞ്ഞ കഥകള്‍ ,തെളിയാതെ നില്ക്കുന്ന അവിടവിടെ കീറിപ്പറഞ്ഞ ഓര്‍മ്മകള്‍ .......ഞാനതെല്ലാം വായിച്ചെടുക്കുവാന്‍ ശ്രമിക്കുകയാണ് …..

അതെ എന്നെ ഞാനാക്കിയ എന്റെ ഗ്രാമം .......
ഹരിത ഭംഗി തിങ്ങി നിറഞ്ഞ ഗ്രാമം ……
വയലേലകള്‍ പച്ച പുതച്ചും സ്വര്‍ണ വര്‍ണത്തിലും
തിളങ്ങിയിരുന്ന ഗ്രാമം ………..
മണി കിലുക്കി റാന്തല്‍ വിളക്കുമായി കാളവണ്ടികള്‍
സഞ്ചരിച്ചിരുന്ന ഗ്രാമം ……..
പൂക്കളുടെ സുഗന്ധമുള്ള ഇളം കാറ്റ് കുളിര് വാരി
വിതറിയിരുന്ന ഗ്രാമം ………
വശങ്ങളില്‍ കയ്തക്കാടുകള്‍ തിങ്ങി നിറഞ്ഞ, ചെറു മീനുകള്‍ ചാടിക്കളിച്ചു , വേനലില്‍ ശാന്തമായും ,വര്‍ഷത്തില്‍ രൌദ്രമായും
ഒഴുകിയിരുന്ന തോടുമുള്ള ഗ്രാമം …….
അമ്പലത്തിലെ കീര്‍ത്തനങ്ങള്‍ കൊണ്ടും പള്ളിമണിയുടെ മുഴക്കങ്ങള്‍ കൊണ്ടും വിശുദ്ധമായ ഇടവഴികളുള്ള ഗ്രാമം ……..
ഗ്രാമത്തിന്റെ നന്മയുടെ പ്രതീകമായ നാട്ടുകാര്‍ .....
പുല്ലുവഴി എന്ന ചെറിയ വലിയ ഗ്രാമം ......


ഒരുപാടു മാറി പുല്ലുവഴിക്കാര്‍ ..... പുല്ലുവഴിയും മാറി .....

മാറ്റമില്ലാതെ സനാതന സാന്നിധ്യമായി ,സാക്ഷിയായി ,താങ്ങായി, തണലായി നില്ക്കും എന്ന് പുല്ലുവഴിക്കാര്‍ വിശ്വസിച്ച പുല്ലുവഴിയുടെ ചരിത്രത്തിനു സാക്ഷിയായ , നിറ സാന്നിധ്യമായ അരയാലും കാലത്തിന്റെ കുത്തൊഴിക്കില്‍ വികസന മന്ത്രങ്ങളുടെ പേരില്‍ കൊടാലിക്കിരയായി....


അരയാലിന്റെ ഇലകള്‍ പോലെ കലപില കൂട്ടുന്ന ഓര്‍മ്മകള്‍ ..... ഓര്‍മ്മകളുടെ ചെപ്പ് എവിടെ നിന്നു തുറക്കും ? പതുക്കെ പതുക്കെ ഓര്‍മ്മകളുടെ പച്ചപ്പിലൂടെ ആ അരയാല്‍ ചുവട്ടിലേക്ക്‌ മടങ്ങുകയാണ് ....


അതിബുദ്ധിയുടെ ഭ്രാന്തന്‍ ജല്പനങ്ങളുമായി അരയാലിന്‍ ചുവട്ടില്‍ അതാ ബീഡി പുകയില്‍ ലയിച്ച് താടിയും തടവി തന്നോടുതന്നെ തര്‍ക്കിച്ചു നില്ക്കുന്ന M.P നാരായണ പിള്ള എന്ന സൂത്രക്കാരനായ എഴുത്തുകാരന്റെ , പുല്ലുവഴിക്കാരുടെ നാണപ്പന്റെ അനുജന്‍, ഞങ്ങളുടെ അനിയന്‍ ചേട്ടന്‍. പഠിച്ച് പഠിച്ച് ചിത്തഭ്രമമായി സൂക്ഷിക്കണം എന്ന് മുതിര്‍ന്നവര്‍ പറഞ്ഞിട്ടും ആരെയും ഉപദ്രവിക്കാതെ തന്നോടു തന്നെ തര്‍ക്കിച്ച്‌ ബീഡി പുകയില്‍ ജീവിതം തീര്‍ത്ത അനിയന്‍ ചേട്ടനോട് ഭയത്തിന്റെ മൂടുപടമുള്ള സ്നേഹത്തില്‍ കുളിച്ച ആദരവായിരുന്നു. ഞങ്ങള്‍ക്ക് അറിയാത്ത ഒട്ടനവധി ഭാഷകള്‍ സംസാരിച്ച്‌ ഞങ്ങളെ അത്ഭുതപെടുത്തുകയും കാവിലെ കളമെഴുത്തും പാട്ടിനുമിടയില്‍ ഞങ്ങളെ തര്‍ക്ക ശാസ്ത്രത്തിന്റെ അതിരുകളില്‍ കുരുക്കിയതും തെളിയുന്നു. താളം തെറ്റിയ മനസ്സിനുള്ളില്‍ സ്നേഹത്തിന്റെ കണികകള്‍ ഒളിപ്പിച്ചു വച്ച ആ ചിത്തഭ്രമക്കാരനും ആലിനോടൊപ്പം കലയവനികയിലേക്ക് മറഞ്ഞു പോയത് പ്രവാസത്തിനിടയിലെ ഒരു ഫോണ്‍ കോളില്‍ ഒതുങ്ങി .

M.P നാരായണപിള്ള എന്ന മഹാനായ എഴുത്തുകാരന്‍ അതിലെ വരുന്നു, നാണപ്പന്‍ വന്നിട്ടുണ്ട് സൂക്ഷിക്കണം ഇല്ലെങ്കില്‍ അവന്‍ നിന്നെപറ്റി കഥ എഴുതും എന്നതാ ചിരിച്ചു കൊണ്ടു ആരോ പറയുന്നു .വരികള്‍ക്കിടയില്‍ മനുഷ്യനെ തളച്ചിട്ട പ്രതിഭാശാലി, നഗര ജീവിതത്തിന്റെ തിരക്ക് പിടിച്ച പ്രവാസ ജീവിതത്തിനിടയിലും കിറുക്ക് അഭിനയിച്ചു മൗനവ്രതവുമായി തപസ്സിരുന്ന പുല്ലുവഴിക്കാരന്‍. പുല്ലുവഴിയെയും പുല്ലുവഴിക്കാരനെയും അവന്റെ ജീവിതത്തെയും പല വിധത്തില്‍ അവതരിപ്പിച്ച ആ വലിയ എഴുത്തുകാരനെക്കുറിച്ചുള്ള കേട്ടറിവുകള്‍ ധാരാളം....

സാംസ്‌കാരിക സദസ്സുകളില്‍ നിറഞ്ഞുനിന്ന ഞങ്ങളുടെ കാലടി ഗോപി സാര്‍ ,ഞാന്‍ പുല്ലുവഴിക്കാരനാണ് എന്ന് സധ്യര്യം വിളിച്ചു പറഞ്ഞു കേരളത്തിന്റെ നാടക സദസ്സുകളില്‍ ചലനമുണ്ടാക്കിയ നാടക കര്‍ത്താവ് . സാംസ്‌കാരിക ഉയിര്‍ത്തെഴുന്നേല്‍പ്പിനു വേണ്ടി കലയെ പേനയെ ആയുധമാക്കിയ ഒരു തലമുറയുടെ പരിഛേദം. നാരായണപിള്ളയുടെ സഹോദരി ഭര്‍ത്താവ് എന്ന വിലാസത്തിനപ്പുറം പുല്ലുവഴിക്കാരനായി പുല്ലുവഴിയുടെ സാംസ്കാരികതയിലേക്ക് അലിഞ്ഞു ചേര്‍ന്ന പ്രതിഭാശാലി .

പ്രഭാതത്തിന്റെ തെളിമയില്‍ മുറികയ്യന്‍ ബനിയനുമിട്ട് മുണ്ട് മടക്കികുത്തി കൈവീശി മുഖത്ത് നിറ ചിരിയോടെ വീടിനു മുന്‍പിലുള്ള വഴിയിലൂടെ നടക്കുന്ന ഒരാള്‍ ..... വൈകുന്നേരങ്ങളില്‍ അദ്ദേഹത്തിന്റെ വീട്ടില്‍നിന്നു ഉയരുന്ന ചിരികള്‍ ബഹളങ്ങള്‍ - ചീട്ടു കളിയുടെ നേരം പോക്കിന്റെ ശബ്ദഘോഷങ്ങള്‍ ..... ആ ബഹളങ്ങള്‍ നിലച്ചിരിക്കുന്നു , കാലത്തിന്റെ കണക്കു പുസ്തകത്തില്‍ അത് മാഞ്ഞു പോയിരിക്കുന്നു. സാധാരണ ജനങ്ങളുടെ വാഹനമായ ട്രാന്‍സ് പോര്‍ട്ട്‌ ബസ്സില്‍ പുല്ലുവഴി കവലയിലിറങ്ങി വീട്ടിലേക്ക് നടന്നു പോകുന്ന ആ വലിയ മനുഷ്യന്‍ ..... P.K.V എന്ന P.K വാസുദേവന്‍‌ നായര്‍ എന്ന മുന്‍ മുഖ്യമന്ത്രി . എളിമയുടെയും വിശുദ്ധിയുടെയും പ്രതീകമായ കര്‍മ്മം കൊണ്ടു പുല്ലുവഴിക്കാരനായ വലിയ മനുഷ്യന്‍......

നാട്ടുകാരെല്ലാം ഇടപ്പിള്ളി ആശാന്‍ എന്ന് വിളിക്കുന്ന ഇടപ്പിള്ളി ശിവന്‍ എന്ന ശിവശങ്കരപ്പിള്ള, ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണത്തിലെ മുഖ്യ പ്രതി . എല്ലാവരോടും അധികാരത്തോടെ സ്നേഹത്തോടെ ഇടപെടുകയും നാടിന്റെ ചിന്തകളില്‍ സ്വാധീനം ചെലുത്തുകയും ചെയ്ത വലിയ മനുഷ്യന്‍ . പുല്ലുവഴിയിലും പരിസര പ്രദേശത്തും കമ്മ്യുണിസം കെട്ടിപടുക്കുവാന്‍ ജീവന്‍ പണയം വെച്ചു പ്രവര്‍ത്തിച്ചവരില്‍ പ്രധാനി .

ഗ്രന്ഥ ശാല പ്രസ്ഥാനത്തിന്റെ അമരക്കാരനായി കേരളം മുഴുവന്‍ നിറഞ്ഞു നിന്ന P.K ഗോപാലന്‍ നായര്‍ , വൈക്കം വിശ്വന്റെ ഭാര്യാ പിതാവ് . ഉയര്‍ന്ന ചിന്തകളുമായി ഇടതു പക്ഷ പ്രസ്ഥാനങ്ങളുടെ അമരക്കാരനായ ആദ്യ കാല കമ്മ്യുണിസ്റ്റ് നേതാവ് . പുല്ലുവഴിയിലും പരിസര പ്രദേശത്തുമുള്ള പലരുടെയും രാഷ്ട്രീയ ഗുരു . ഇടതു പക്ഷ ചിന്തകള്‍ക്ക് തേരോട്ടമുണ്ടാക്കിയവരില്‍ പ്രധാനി , നേതാവ് .

മാര്‍ക്സിസ്റ്റ് തത്വ ചിന്ത കൊണ്ടു മലയാളത്തെ സ്വാധീനിച്ച P.G എന്ന P. ഗോവിന്ദപിള്ള , പരന്ന വായനയും തെളിഞ്ഞ ചിന്തകളുമായി ഇടതു പക്ഷ പ്രസ്ഥാനത്തെ പുരോഗമന പാതയിലേക്ക് നയിച്ച ചിന്തകന്‍ , എഴുത്തുകാരന്‍ , പുല്ലുവഴിയില്‍ കമ്മ്യുണിസം നട്ടു വളര്‍ത്തിയ അമരക്കാരന്‍.

രാഷ്ട്രിയ സാമൂഹിക സാംസ്‌കാരിക രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ അനുജന്മാര്‍ ..... ഇടതു പക്ഷ രാഷ്ട്രീയത്തിന്റെ അണിയറ ശില്പിയും പ്രവാസത്തിലൂടെ ലോക പ്രശസ്ത പത്ര പ്രവര്‍ത്തകനായ M.P ഗോപാലന്‍ , ബനാറസ്‌ ഹിന്ദു യുനിവേഴ്സിററിയില്‍ കമ്മ്യുണിസ്റ്റ് സെല്‍ സ്ഥാപിച്ചു പ്രവര്‍ത്തിച്ച K.P ഗംഗാധരന്‍ നായര്‍ - പുല്ലുവഴിയിലെ പലരെയും വിപ്ലവ പ്രസ്ഥാനത്തിലേക്ക് നയിച്ചയാള്‍, ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണത്തിലെ മറ്റൊരു പ്രതി . ആസൂത്രണ ബോര്‍ഡ് അംഗവും കാര്‍ഷിക സര്‍വകലാശാല വ്വൈസ് ചാന്‍സലറുമായിരുന്ന Dr. ശ്യാമസുന്ദരന്‍ നായര്‍ . പേരുകള്‍ തീരുന്നില്ല .... ഇടതു പക്ഷ പ്രസ്ഥാനത്തിന്റെ ശക്തരായ വക്താക്കള്‍ ....


നിസ്വാര്‍ധമായ സാമൂഹിക സേവനം നാട്ടുകാര്‍ക്കു പഠിപ്പിച്ചു കൊടുത്ത കല്യാണികുട്ടി എന്ന ഡോക്ടര്‍ K.C കല്യാണി . റഷ്യയില്‍ നിന്നു മെഡിക്കല്‍ ബിരുദവുമായി സാധാരണ ജനങ്ങളുടെ സേവനത്തിനായി പ്രതിഭലമില്ലാതെ ജീവിതം അര്‍പിച്ച ഡോക്ടര്‍ , M. ഗോവിന്ദന്‍ എന്ന പ്രശസ്ത ചിന്തകന്റെ മകള്‍ .
CITU വിന്റെ അഖിലേന്ത്യാ സമ്മേളനം ഏറണാകുളത്ത് നടന്നപ്പോള്‍ സഖാവ്. ജ്യോതി ബസുവിന്റെ പേര്‍സണല്‍ അറ്റെന്‍ഢെന്റ്, ദ്വിഭാഷി എന്ന നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌ എന്ന് അഭിമാനപൂര്‍വ്വം പറയുകയും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവ പ്രവര്‍ത്തകനും നേതാവുമായിരുന്ന പ്രോഫെസര്‍ C.P ജനാര്‍ദനന്‍ നായര്‍ .

ആല്‍മരച്ചുവട്ടില്‍ നിന്നുള്ള ഓര്‍മ്മകളുടെ യാത്രകള്‍ അറിയാതെ വായനശാലയുടെ തട്ടകങ്ങളിലേക്ക് മറയുന്നു . ഗ്രന്ഥ ശാല പ്രസ്ഥാനത്തിനും പുല്ലുവഴിയുടെ സാംസ്‌കാരിക വളര്‍ച്ചക്കും വേണ്ടി വായന ശാല സ്ഥാപിക്കാനും അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച പഴയ തലമുറ ..... കലയുടെ സാംസ്കാരികതയുടെ ഇടതുപക്ഷ ഭാവങ്ങള്‍ വായനശാലയുടെ അതിരുകളില്‍ തളച്ചിടാതെ ഞങ്ങളിലേക്ക് തെളിച്ചു തന്നവര്‍ ......
P.R എന്ന രണ്ടക്ഷരം കൊണ്ടു പുല്ലുവഴിയുടെ പ്രശസ്തി വളര്‍ത്തിയ P.R ശിവന്‍ . MLA ആയിരുന്നിട്ടും കാല്‍ നട യാത്രകളെ സ്നേഹിച്ച , പുല്ലുവഴിക്കാരന്‍ എന്ന് ഞങ്ങളെ ഗര്‍വോടെ പറയാന്‍ പഠിപ്പിച്ച വിപ്ലവകാരി . നാടകങ്ങള്‍ എഴുതി പുല്ലുവഴിക്കാരനെ അഭിനയിപ്പിച്ചു ഒരു സംസ്ക്കാരമാക്കിയ , സാധാരണക്കാരുടെ കൂടെ സൊറകള്‍ പറഞ്ഞു നടന്ന വലിയ നേതാവ്. നാടക ആസ്വാദനത്തിന് വേണ്ടി PARC എന്ന കലാ കേന്ദ്രം സ്ഥാപിച്ചു നാടകങ്ങളെ പുല്ലുവഴിയിലേക്ക് ആവാഹിച്ച ധിഷനാശാലി .... നര്‍മ്മത്തില്‍ ഊറുന്ന സംഭാഷണ രീതി കൊണ്ടു നിയമസഭയില്‍ നിറഞ്ഞു നിന്ന സാമാജികന്‍ .

നാടക ലോകത്തിന്റെ സര്‍വ്വ സാന്നിധ്യം കൊണ്ടു നിറഞ്ഞ വായനശാല മുറ്റം …. വായനശാല ചുമരുകള്‍ എന്നോട് സംവദിക്കുവാന്‍ ശ്രമിക്കുന്നു….. വോളി ബാളിന്റെ രൌദ്ര സുന്ദരമായ സ്മാഷുകള്‍ , വന്യമായ കരുത്തിന്റെ വടം വലികള്‍ , അട്ടഹാസങ്ങളുടെ ചീട്ടു കളികള്‍ , രാഷ്ട്രീയ ചര്‍ച്ച കൊണ്ടു സമ്പന്നമായ മതില്‍ കെട്ട് ... സുഗന്ധമുള്ള ഓര്‍മ്മകളുടെ പൂക്കാലം...

ഇതിന്റെ ഇടയിലെതോ അക്ഷരത്തെറ്റ് പോലെ ഇടതു പക്ഷ പ്രസ്ഥാനത്തിലൂടെ വന്നു ഇടതു പക്ഷ വിരുദ്ധരുടെ കൂടെ ആരോഗ്യ മന്ത്രി ആയ KGR കര്‍ത്താ ...
T.R.S എന്ന് ഞങ്ങള്‍ സ്നേഹപൂര്‍വ്വം വിളിച്ചിരുന്ന നമ്പൂതിരി സാര്‍….. വാധ്യാര്‍ എന്ന K.K രാമന്‍…. എഴുത്താണിയും പനയോലകളുമായി വായനശാലമുററത്തെ നിറ സാന്നിധ്യമായ ഗോവിന്ദന്‍ ആശാന്‍ …. ഞങ്ങളെ - പുതു തലമുറയെ ഒരുമിച്ചു കൊണ്ടു നടന്നു കമ്മ്യുണിസത്തിന്റെ ബാല പാഠങ്ങള്‍ ചൊല്ലി തന്ന സീക്രു എന്ന C. കൃഷ്ണന്‍ ….. പകുതി വെട്ടിയ തലകള്‍ ഉപേക്ഷിച്ചു വായനശാലയുടെ ചീട്ടു കളി ബഹളങ്ങളിലേക്ക് ഓടിയിറങ്ങുന്ന ബാര്‍ബര്‍ രാജന്‍ …. സഖാവ് M.K എന്ന് അറിയപെടുന്നതില്‍ ആത്മ സംതൃപ്തി അടയുന്ന അഭിമാനം കൊള്ളുന്ന മുണ്ടപ്പള്ളി ചോതി …. പാര്‍ട്ടിയുടെ കണ്ണായ സഖാക്കളെ ഒളിവില്‍ താമസിപ്പിച്ച ചോള്ളന്‍ അയ്യപ്പന്‍ …. G. ഗോവിന്ദ പിള്ള ….. കര്‍ഷക സംഘം സെക്രെട്ടറി ആയിരുന്ന വിക്രമന്‍ പിള്ള ….. അടിയന്തിരാവസ്ഥ കാലത്ത് പുല്ലുവഴിയില്‍ സജീവമായി നിന്നിരുന്ന K.P പട നായര്‍ , കാര്യമറ്റത്ത് മാധവന്‍ കുഞ്ഞി , K.S നാരായണന്‍ കര്‍ത്താ , N. C. മാരാര്‍ , V.K ഗോപാലന്‍ , G. ശിവന്‍ , മുകുന്ദന്‍ കര്‍ത്താ , നങ്ങേലി ഗോപാലന്‍ വൈദ്യര്‍….. പുല്ലുവഴിയിലെ മിച്ച ഭുമി സമരത്തില്‍ പങ്കെടുത്തു ജയിലില്‍ പോയ , ഒളിത്താവളങ്ങളിലെ രാത്രി കാവല്‍ക്കാരന്‍ കളതനപടവില്‍ കുഞ്ഞ് ….. പൊട്ടക്കല്‍ പൗലോസ്‌ മാപ്പിള ….. നാടകങ്ങളിലെ ആദ്യവസാ നക്കാരനായ മത്തായി ചേട്ടന്‍ ............. അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത നാട്ടുകാര്‍ , ബന്ധുക്കള്‍ . ജീവന്‍ പണയം വെച്ചു T.K രാമകൃഷ്ണന്‍ , K.N രവിന്ദ്രനാഥ്‌ , N.K മാധവന്‍ , P. കൃഷ്ണപിള്ള , E. ബാലാനന്ദന്‍ , K.C മാത്യു എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത നേതാക്കളെ കണ്ണിലെ കൃഷ്ണ മണി പോലെ സൂക്ഷിച്ച പഴമക്കാര്‍ , ബന്ധുക്കള്‍ , നാട്ടുകാര്‍ , അവര്‍ ആവേശത്തോടെ പറയുന്ന കഥകള്‍ .......

ഇന്ത്യയിലെയും ലോകത്തിലെ തന്നെയും ചെറുതും വലുതുമായ പല നഗരങ്ങളിലും ചേക്കേറി ജീവിതം പച്ച പിടിപ്പിക്കുവാനുള്ള പ്രവാസ ജീവിതത്തിനിടയിലും നാടിന്റെ ഇടതു പക്ഷ സുഗന്ധം ചെന്നെത്തിയ സ്ഥലങ്ങളിലൊക്കെ പ്രചരിപ്പിച്ച കുടുംബക്കാര്‍ ..... പുല്ലുവഴി കമ്മ്യുണിസം പേരു കേട്ട നാളുകള്‍ ........

ഇവിടെ പരാമര്‍ശിക്കാത്ത , ഓര്‍മയില്‍ തെളിയാത്ത എത്രയോ പേര്‍ ......
ഓര്‍മ ചെപ്പിന്റെ പച്ചപ്പില്‍ തെളിയാത്ത സുഹൃത്തുക്കള്‍ , നാട്ടുകാര്‍ , ബന്ധുക്കള്‍ ക്ഷമിക്കുക ..... മനപൂര്‍വമല്ല , നീണ്ട പ്രവാസ ജീവിതം എന്റെ നാടിന്റെ സുഗന്ധമുള്ള ഓര്‍മ്മകളെയും ബാധിച്ചിരിക്കുന്നു .

വേരുകള്‍ ചികയുമ്പോള്‍ പുതു വേരുകള്‍ തടയുന്നു ... പുല്ലുവഴിയുടെ പിന്നിട്ട വഴികള്‍ , സമരങ്ങള്‍ , സഹിഷ്ണുതകള്‍ .... നവ തലമുറയ്ക്ക് അന്യമായ സഹനതകള്‍ ....രേഖ പെടുത്താത്ത ചരിത്ര സത്യങ്ങള്‍ ....
സ്വാതന്ത്ര്യ അനന്തരമുള്ള ഒരു തലമുറയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയോ , നാടിന്റെയോ , കാലത്തിന്റെയോ ഭൂതകാലം പറയുവാന്‍ അറിവുകളുടെ പരിമിതി എന്നെ തടയുന്നു . ഞാന്‍ അശക്തന്‍ ആണ് പുല്ലുവഴിയുടെ ചരിത്രം പറയുവാന്‍ ......

ജന്മം കൊണ്ടും കര്‍മം കൊണ്ടും പുല്ലുവഴിക്കാരായവര്‍ ..... നാടിന്റെ ഇടതു പക്ഷ ചിന്തകളെ തങ്ങളുടെ ചിന്തകളുടെ രേതസ്സുകൊണ്ട് ഊര്‍ജ്വ സ്വലമാക്കിയവര്‍ , അതിനെ ഉഴുതു മറിച്ച് സുഗന്ധം പരത്തിയവര്‍..... അതി പ്രശസ്തരും , പ്രശസ്തരും , പ്രശസ്തിയില്‍ തല്പര്യമില്ലാത്തവരും , ഇടതു പക്ഷ പ്രസ്ഥാനങ്ങളെ നെഞ്ചിലേറ്റി നടന്നവരുമായ സാധാരണക്കാര്‍ , രാഷ്ട്രീയ കലാ സാമൂഹിക രംഗത്ത് മികവു പുലര്‍ത്തിയവര്‍ ......... അവര്‍ പരത്തിയ സുഗന്ധത്തിലേക്ക് ഞാനും അറിയാതെ അലിഞ്ഞു ചേരുക ആയിരുന്നു .
ഓ , പുല്ലുവഴിക്കാരനാണോ .... അവന്‍ കമ്യുണിസ്റ്റാ ......
മനസ്സിനെ മഥിച്ച ചോദ്യത്തിനുള്ള ഉത്തരം ????

പുല്ലുവഴി പ്രദേശത്ത് എന്ത് കൊണ്ടു കമ്മ്യുണിസം പച്ച പിടിച്ചു ? സഹോദര മനഭാവവും , സമഭാവനയും സമൂഹത്തില്‍ വളര്‍ന്നാല്‍ കമ്മ്യുണിസത്തിനു എളുപ്പം വേരോട്ടം കിട്ടും .... രാഷ്ട്രീയ പ്രവര്‍ത്തനം എന്നത് ഒറ്റയടിപ്പാത അല്ലെന്നും കമ്മ്യുണിസ്റ്റു പ്രസ്ഥാനം ജന ജീവിതത്തിന്റെ നാനാ വശങ്ങളെയും ഉള്‍കൊള്ളുന്നത് ആയിരിക്കണം എന്ന തത്വം നടപ്പില്‍ വരുത്തിയ ഒരു തലമുറയുടെ അര്‍പ്പണത്തിന്റെ ബാക്കി പത്രം ........

ഇടതു പക്ഷ ചിന്താഗതിയില്‍ ഊര്‍ജ്ജം കണ്ടെത്തിയ നാട്ടില്‍ ജനിച്ചത്‌ കൊണ്ടാകാം നീണ്ട പ്രവാസ ജീവിതത്തിനിടയില്‍ നാടിന്റെ സുഗന്ധത്തിലേക്ക് തിരിച്ചു ചെല്ലുമ്പോള്‍ ചില ചിന്തകള്‍ മനസ്സിനെ മഥിക്കുന്നത് .

കാലത്തിന്റെ ഒഴുക്കില്‍ അരയാലിനോടോപ്പം ഇടതുപക്ഷ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരെയും പുല്ലുവഴിക്ക് നഷ്ടപെട്ടു . കാലത്തിനൊപ്പം നാടിന്റെ ഇടതുപക്ഷ ചിന്തകള്‍ക്കും അപചയം സംഭവിച്ചോ ? ആ ചിന്തകള്‍ അരയാലിനോട് ഒപ്പം നഷ്ടമായോ ?

ഒരുപാടു മാറി പുല്ലുവഴിക്കാര്‍ ..... പുല്ലുവഴിയും മാറി......
പുല്ലുവഴിയുടെ കാര്‍ഷിക സംസ്കാരത്തിന്റെ പ്രതീകമായിരുന്ന പച്ച പുതച്ച വയലേലകള്‍ തരിശു കിടക്കുന്നു .....
പൊയ് പോയ കയ്തക്കാടുകളുടെ അവശിഷ്ടങ്ങളുമായി വേനലിലും വര്‍ഷത്തിലും ഒരുപോലെ ചെളിയുമായി വരണ്ട തോടും.....
മരമില്ലുകളുടെ ഇരമ്പലും, പ്ലൈവൂഡ് കമ്പനികളുടെ ഒച്ചകളുമായി കടന്നു വരുന്ന ചീഞ്ഞ മരത്തടികളുടെ മണമുള്ള കാറ്റും…….
മണികിലുക്കി റാന്തല്‍ വിളക്കുമായി വരി വരിയായി കടന്നു പോയിരുന്ന കാളവണ്ടികള്‍ ആധുനിക ആഡംബര വാഹനങ്ങള്‍ക്ക് വഴി മാറി ......
ഇടവഴികള്‍ ടാര്‍ നിറഞ്ഞ റോഡുകളായി വാഹനങ്ങളെ കൊണ്ടു വീര്‍പ്പു മുട്ടുന്നു......
മറുനാടന്‍ തൊഴിലാളികള്‍ വീഥികളെ കീഴടക്കുന്നു......

ഓര്‍മ്മയിലുള്ള വിക്രമന്റെ പലചരക്ക് കടയും , തങ്കപ്പന്റെ മുറുക്കാന്‍ - പച്ചക്കറി കടയും ,അതിന്റെ ഉമ്മറത്തുള്ള ബീഡി തെറുപ്പുകാരും പിന്നെ ഗോപാലന്റെ ചായക്കടയും മറ്റു ചെറിയ കടകളും ഷോപ്പിങ്ങ് സെന്റെറുകള്‍ക്കും, ത്രീ സ്റ്റാര്‍ ഹോട്ടെലുകള്‍ക്കും വഴി മാറിയിരിക്കുന്നു......
ഉപഭോക സംസ്കാരത്തിന്റെ സൂചികകള്‍ അവിടവിടെ തെളിയുന്നു........


പാട്ട പിരിവുണ്ടായിരുന്ന മനസ്സുകൊണ്ട് കമ്മ്യുണിസത്തെ സ്വാഗതം ചെയ്ത ഇടത്തരം ജന്മിമാരുണ്ടായിരുന്ന മണ്ണ് , ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ തേരോട്ടത്തില്‍ ഉഴുതു മറിഞ്ഞ മണ്ണ് , ആ മണ്ണിന്റെ ഇടതുപക്ഷ ഗന്ധം നഷ്ടമാവുന്നോ ? മറയുന്നുവോ ആ സംസ്കാരവും ചിന്തയും ? വര്‍ത്തമാന കാലത്തിന്റെ മൂല്യ തകര്‍ച്ചയില്‍ പഴം തലമുറ നൊന്തുവോ ? മനസ്സിനെ അലസോര പെടുത്തുന്ന ചോദ്യങ്ങള്‍ വീണ്ടും ഉയരുന്നു ....

ഓ , പുല്ലുവഴിക്കാരനാണോ .... അവന്‍ കമ്യുണിസ്റ്റാ .......

മനസ്സിന്റെ ഇടതു പക്ഷ ആഗ്രഹങ്ങള്‍ അടങ്ങുന്നില്ല , നീണ്ട പ്രവാസം തളര്‍ത്താത്ത ആഗ്രഹങ്ങള്‍ .......

മനേഷ് പുല്ലുവഴി

കടപ്പാട് : P.R സ്മരണിക പുല്ലുവഴി വായനശാല
ചാക്യാരംപുറത്തു കുടുംബ ചരിത്രം

2008, നവം 23

പ്രവാസ ജീവിതം

ഉരുകുമീ മനമോടെ ഊര് ചുറ്റും നമ്മള്‍
തിരിച്ചറിയുന്നീല ജീവിതത്തിന്‍ വില
തിരിച്ചറിയും വരെ പാറുമീ കുമിളകള്‍ .....
നീര്‍ക്കുമിള പോലുള്ള ജീവിതങ്ങള്‍ !
പ്രവാസം എന്നോരീ മോഹത്തെ
ജീവിതം നേദിച്ച്
അര്‍ച്ചന നടത്തൂ നമ്മള്‍ !
എന്തിനോ ഏതിനോ വേണ്ടി
കാലം കടന്നു പോകുന്നു .....
പ്രവാസത്തിന്‍ ചൂടും ചൂരുമായി
പ്രവാസ ഭുമിയില്‍ നില്പൂ നമ്മള്‍ ഏകനായി
പെരുവിരല്‍ മുറിച്ചൊരു ഏകലവ്യനെ പോല്‍ .......
ആയുധമൊന്നും പ്രയോഗിക്കാനാവാതെ
നിസ്സഹായനായി നിസ്സംഗതയോടെ ......
വ്യാകുലമാമീ പ്രവാസ ജീവിതത്തെ
സാര്‍്ത്ഥകമാക്കിടുവാന്‍ .........

മനേഷ് പുല്ലുവഴി

2008, നവം 16

ഒരു എഴുത്തുകാരന്റെ ജനനം

അപ്രതീക്ഷിതമായിരുന്നു കോലനയച്ച SMS .... പുല്ലുവഴിക്കാരന്റെ ഓര്‍മകള്‍ക്ക് ഹരി അയച്ച അഭിപ്രായം വായിച്ചതിനു പുറകെ വന്ന ആ SMS - Hari is no more - ഉള്‍കൊള്ളുവാന്‍ കുറച്ചു സമയമെടുത്തു .....

തോടുപുഴയാറിനു സമീപത്തുള്ള ഹരിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസങ്ങള്‍ വീണ്ടും ഓര്‍ക്കുന്നു. പുഴയില്‍ ചാടിയുള്ള കുളിയും ........ മഴയില്‍ പുഴ നനയുന്നത് കണ്ടു ആസ്വദിച്ചതും ....... അങ്ങിനെ അങ്ങിനെ .........

1988 - 89 കാലം .... രാഷ്ട്രീയ പ്രവര്‍ത്തനവുമായി ക്യാമ്പസ്സില്‍ നിറഞ്ഞു നിന്നിരുന്ന സമയം ..... കോളേജ് ചരിത്രത്തില്‍ ആദ്യമായി കോളേജ് മാഗസിന്‍ ഇറക്കുന്ന തിരക്കുകളില്‍ മുഴുകിയ കാലം .... ഗോപന്‍ മാഗസിന്‍ എഡിറ്ററായി വിലസുന്ന നാളുകള്‍ .... കോളേജില്‍ അറിയപ്പെടുന്ന രാഷ്ട്രീയക്കാരനായത് കൊണ്ടു ആദ്യമായി മാഗസിന്‍ ഇറങ്ങുംപോള്‍ മാഗസിനില്‍ പേരുവന്നില്ലെങ്കില്‍ മോശമാണ് , അതുകൊണ്ട് രണ്ടു വരി അതില്‍ എഴുതണം എന്ന് തീരുമാനിച്ചു !!!!

അതിന് വേണ്ടി ഹരിയെ കൂട്ടി പുഴ വക്കിലുള്ള അവന്റെ വീട്ടിലിരുന്നു കുത്തികുറിച്ച വരികള്‍ ..... ധൈര്യക്കുറവും പിന്നെ ഹരിയുടെ കളിയാക്കലും കാരണം ആ വരികള്‍ ഗോപനെ എല്പിച്ചില്ല.
പക്ഷെ ഒരു നിധി പോലെ ആ കടലാസ് തുണ്ട് സൂക്ഷിച്ചു വെച്ചിരുന്നു , സജിയുടെ SMS കിട്ടിയതിനു ശേഷം ആ തുണ്ടുകള്‍ ഞാന്‍ തപ്പിയെടുത്തു .......

സജിയുടെ വാക്കുകള്‍ ചെവിയില്‍ മുഴങ്ങുന്നു - വളരെ നീണ്ട നാളുകള്‍ക്ക് ശേഷം ആണ് ഹരി ഒരു അഭിപ്രായം പറഞ്ഞതു തന്നെ , അതും നിന്റെ ബ്ലോഗിനുള്ള അഭിപ്രായത്തിലൂടെ ......

ഹരി ......... നിന്റെ ആ പഴയ കളിയാക്കലുകള്‍ വീണ്ടും ഞാന്‍ ഓര്‍ക്കുന്നു ..... നിനക്കു വേണ്ടി ഞാനാ വരികള്‍ ഇവിടെ പകര്‍ത്തുന്നു , ഇനി കളിയാക്കാന്‍ നീയില്ലാ എന്ന തിരിച്ചറിവിലൂടെ ...... ആ വേദനയോടെ ......
കൂട്ടുകാരെ, തിരുത്തലുകള്‍ ആവാം .... പഴയ കാര്യങ്ങള്‍ ക്രത്യതയോടെ ഓര്‍മ്മിക്കുവാന്‍ ആവുന്നില്ല .......

മഴ

കറുകറുത്ത മേഘങ്ങള്‍
ഓടുന്നു, ചാടുന്നു
ഇടിവെട്ടുന്നു, ശബ്ദമുണ്ടാകുന്നു
മിന്നല്‍ പിണരിന്‍ വെളിച്ചമടിക്കുന്നു
തുള്ളിയായി വെള്ളം വീഴുന്നു
കണ്ടൂ ഞാന്‍ മഴയെ
കണ്‍ കുളിര്‍കെ കണ്ടു
മഴ പെയ്യുന്നതെങ്ങനെ എന്ന അറിഞ്ഞു ഞാന്‍
വീണ്ടും കാലവര്‍ഷം കണ്ടൂ ഞാന്‍

കവി

ഞാന്‍ ഒരു അഞ്ജാതന്‍്, അറിവില്ലാത്തവന്‍
ശ്രമിപ്പൂ കവിതകളെഴുതാന്‍ !!!
കവിതയെന്നാലെന്ത് ? അതിന്‍ രൂപമെന്ത് ?
അന്വോഷിപ്പൂ ഞാന്‍ കവിതയെ
ചിലര്‍ പറയുന്നു വായിക്കണം
വായിച്ചു വായിച്ചു അറിവുണ്ടാകേണം
അറിവുണ്ടായാലെ എഴുതുവാന്‍ കഴിയൂ !!!
മറ്റു ചിലര്‍ പറയുന്നു മഹാകാവ്യങ്ങള്‍ വായിക്കേണം
വ്രത്തം പഠിക്കേണം, അലങ്കാരം പഠിക്കേണം
എന്നാലേ കഴിയൂ, കവിതയെഴുതുവാന്‍ !!!
ചിലര്‍ പറയുന്നു അര്‍ഥമില്ലാത്ത വാക്കുകളാണ്
കവിതയെന്നു …..!!
ഏത് വിശ്വസിക്കണം, എന്ത് ചെയ്യേണം
വിഷമത്തിലായല്ലോ ഞാന്‍
ഒടുവില്‍ കണ്ടെത്തി വഴി ഞാന്‍
എഴുതേണ്ടാ, അറിയില്ലാത്ത പണിക്കു
പോകേണ്ടാ ഞാന്‍ ..... !!

2008, നവം 2

ഓര്‍മ്മകളുടെ കുട്ടിക്കാലം

ഓര്‍മ്മകളുടെ കുട്ടിക്കാലം .........
മണി കിലുക്കി റാന്തല്‍ വിളക്കുമായി വരി വരിയായി നടന്നു പോകുന്ന കാളവണ്ടികള്‍ ....... അതിന് പുറകില്‍ തൂങ്ങിയുള്ള സ്കൂള്‍ യാത്രകള്‍ ...... തീപെട്ടിപടവും സൈക്കിള്‍ ടയറും നായകനാക്കിയ നിമിഷങ്ങള്‍ !!!!!
കാലം കടന്നു പോയി , മണമുള്ള നിറമുള്ള സ്വപ്നങ്ങളും പോയി........ മരുഭൂമിയുടെ ചൂടില്‍ കുളിരുള്ള ഓര്‍മ്മകള്‍ മാത്രം ബാക്കി ....... പുല്ലുവഴിയുടെ ഓര്‍മ്മകള്‍ക്ക് വേണ്ടി തിരയുകയാണ് , ഓര്‍മ്മകളുമായി തിരിച്ചു വരാം എന്ന് പ്രതീക്ഷിക്കുന്നു .........
സ്നേഹപൂര്‍വ്വം
മനേഷ് പുല്ലുവഴി
Get your own free hit counter from NETBB.info!